Stories of Kerala Temple
ഗളിഞ്ചൻ തെയ്യം.
ഉത്തരമലബാറിലെ കാവുകളിലും തറവാടുകളിലും കെട്ടിയാടപ്പെടുന്ന, ഏറെ കൗതുകകരവും വൈവിധ്യമാർന്നതുമായ ഒരു തെയ്യക്കോലമാണ് ഗളിഞ്ചൻ. പ്രധാനമായും പുലയ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. പ്രകൃതിയോടും കാർഷിക സംസ്കാരത്തോടും ഏറെ അടുത്തുനിൽക്കുന്ന ഒരു തെയ്യമാണിത്.
കോപ്പാളവിഭാഗം കെട്ടുന്ന കർക്കടക തെയ്യമാണു ഗളിഞ്ചൻ.
കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ, നീലേശ്വരം ഭാഗങ്ങളിലും കർണാട സംസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന ഭാഗങ്ങളിലും ഈ തെയ്യം കണ്ടു വരുന്നത്.
നളിക്കത്തായ സമുദായക്കാർ എന്നും കോപ്പാളസമുദായം അറിയപ്പെടുന്നു.
ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗത്ത് കാറഡുക്ക, മുളിയാർ, മുള്ളേരിയ, അഡൂർ, മാന്യ, പട്‌ള, ചെർക്കള, മല്ലം തുടങ്ങിയ പ്രദേശങ്ങളിൽ കർക്കടകം ഒന്നിനാണ് കർക്കിടക തെയ്യങ്ങൾ തുടങ്ങുന്നത്.
ചില സ്ഥലങ്ങളിൽ കർക്കിടകം 10 നു ശേഷവും, മറ്റു ചില സ്ഥലങ്ങളിൽ കർക്കിടകം 16 നു ശേഷവും തുടങ്ങുന്നതായി കാണുന്നു.
ഐതിഹ്യം
ശിവന്റെ കിരാതരൂപം ധരിക്കേണ്ടിവന്ന കഥയിലെ അർജ്ജുനനാണ് ഗളിഞ്ചൻ തെയ്യത്തിനാധാരം.
പഞ്ഞമാസമായ കർക്കിടകത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും മാറ്റി ഐശ്വര്യവും സമ്പത്സമൃദ്ധിയും പ്രദാനം ചെയ്യാനെത്തുന്ന കർക്കിടക തെയ്യങ്ങളിൽ ഒന്നാണു ഗളിഞ്ചൻ തെയ്യം.
മനസ്സിലെ ആധിവ്യാതികൾ മാറ്റി സന്തോഷം നൽകാനും വീട്ടിൽ ഐശ്വര്യം എത്തിച്ചേരാനും വീട്ടുമുറ്റത്ത് ഗളിഞ്ചൻ തെയ്യാട്ടം തടത്തണമെന്നായിരുന്നു വിശ്വാസം.
നാട്ടിലെ മഹാമാരികൾ ഒഴിപ്പിക്കുന്ന ആൾ എന്ന അർത്ഥമുള്ള കളഞ്ച എന്ന തുളുവാക്കാണ് ഗളിഞ്ചൻ എന്ന വാക്കിനാധാരം എന്നു പറയുന്നുണ്ട്.
തുളുനാട്ടിൽ നിന്നാണ് തെയ്യത്തിനു തുടക്കം എന്നു കരുതുന്നു.
ശിവഭൂതങ്ങൾ വാരിവിതറിയ വിഷമാരികളിൽ നിന്നും ഭൂനിലവാസികളെയും ചുറ്റുപാടുകളേയും സംരക്ഷിക്കുകയാണ് തെയ്യത്തിന്റെ ധർമ്മം.
മരങ്ങളേയും ജലാശങ്ങളേയും സംരക്ഷിച്ചു നിർത്തുക എന്ന കടമ കൂടി ആട്ടിഗളിഞ്ചൻ എന്നും അറിയപ്പെടുന്ന ഈ തെയ്യത്തിനുണ്ട്.
ഈ തെയ്യം കെട്ടാനുള്ള അനുമതി മുമ്പ് നാട്ടുരാജാക്കന്മാർ കോപ്പാളസമുദായത്തിനു പതിച്ചു നൽകിയതാണ് വിശ്വസിക്കുന്നു.
കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം, കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം തുടങ്ങിയ പല ക്ഷേത്രങ്ങളിലും ആടി, വേടൻ, ഗളിഞ്ചൻ തെയ്യങ്ങളുടെ സമാഗമവും നടക്കാറൂണ്ട്.
മഡിയൻ കൂലോം ക്ഷേത്ര നടയിൽ ആടുവാനുള്ള അധികാരം പക്ഷേ ഗളിഞ്ചൻ തെയ്യത്തിനില്ല.
പഞ്ചലിംഗേശ്വര ക്ഷേത്രത്തിൽ ഈ തെയ്യാട്ടം കാണാനാവും.
ഒരു ഉർവര (കാർഷിക സമൃദ്ധിയുമായി ബന്ധപ്പെട്ട) ദേവതയാണ് ഗളിഞ്ചൻ തെയ്യം.
രോഗം ദാരിദ്ര്യം തുടങ്ങിയ പീഡകൾ നീങ്ങി സമൃദ്ധിയുണ്ടാകാൻ കാസർഗോഡ് ജില്ലയിലെ കോപ്പാള സമുദായക്കാർ കർകിടകം ഒന്നാം തീയതി മുതൽ വീടുകൾ തോറും ആടുന്ന തെയ്യമാണിത്.
അർജുനന്റെ തപസ്സും വരലബ്ധിയും ആണ് ഗളിഞ്ചൻ തെയ്യത്തിന്റെ പാട്ടിലെ ഉള്ളടക്കം.

വേഷവിധാനവും രൂപഭാവവും
മറ്റു പല തെയ്യങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ശൈലിയാണ് ഗളിഞ്ചന്റേത്:
-
പ്രകൃതിദത്ത വസ്ത്രങ്ങൾ: കുരുത്തോല, പാള തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടുള്ള അലങ്കാരങ്ങളാണ് ഈ തെയ്യത്തിന് അധികവും ഉപയോഗിക്കുന്നത്. ഇത് തെയ്യത്തിന്റെ പ്രാദിമമായ (primitive) ഭാവത്തെ എടുത്തുകാണിക്കുന്നു.
-
മുഖത്തെഴുത്ത്: ഗൗരവമേറിയതും എന്നാൽ ലളിതവുമായ മുഖത്തെഴുത്താണ് ഇതിന്റേത്. 'കറുപ്പ്' നിറത്തിന് ഈ തെയ്യത്തിന്റെ വേഷത്തിൽ വലിയ പ്രാധാന്യമുണ്ട്.
-
തിരുമുടി: വലിപ്പമേറിയ കിരീടത്തിന് പകരം കൗതുകകരമായ രീതിയിലുള്ള മുടിയാണ് ഗളിഞ്ചൻ അണിയാറുള്ളത്.
തെയ്യാട്ടവും ചടങ്ങുകളും
-
ചടുലത: വളരെ വേഗതയേറിയതും ഊർജ്ജസ്വലവുമായ ചുവടുകളാണ് ഗളിഞ്ചൻ തെയ്യത്തിന്റേത്.
-
അനുഗ്രഹം നൽകൽ: ഭക്തരുമായി വളരെ അടുത്തുനിൽക്കുന്ന ഒരു തെയ്യമാണിത്. വിഷമങ്ങളുമായി എത്തുന്നവർക്ക് ആശ്വാസവാക്കുകൾ പറയുന്ന രീതി ഗളിഞ്ചൻ തെയ്യത്തിന്റെ ഒരു പ്രത്യേകതയാണ്.
-
സ്ഥാനങ്ങൾ: കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ കാവുകളിൽ, പ്രത്യേകിച്ച് പുലയ സമുദായത്തിന്റെ തറവാടുകളിൽ ഗളിഞ്ചൻ തെയ്യം കെട്ടിയാടാറുണ്ട്. പലപ്പോഴും ഗുളികൻ തെയ്യത്തോടൊപ്പമോ അതിനു സമാനമായ സ്ഥാനത്തോ ആണ് ഗളിഞ്ചനെ ആരാധിക്കുന്നത്.
അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഇടയിൽ രൂപപ്പെട്ട ഇത്തരം തെയ്യങ്ങൾ അവരുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകം കൂടിയാണ്. പ്രകൃതിയെയും കാവിനെയും സംരക്ഷിക്കുന്ന ഒരു കാവൽക്കാരന്റെ റോളാണ് ഗളിഞ്ചൻ തെയ്യം ആത്മീയമായി നിർവ്വഹിക്കുന്നത്.